13 മാർച്ച് 2010

മനം കുളിര്‍പ്പിക്കുന്ന ഒരു കോടതിവിധി

മകളെ ആനാവശ്യമായി കോടതി കയറ്റിയ പിതാവ് അഞ്ചുലക്ഷം
നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി

കൊച്ചി: ആദ്യഭാര്യയിലെ മകളുടെ വിവാഹം പെണ്‍കുട്ടിയുടെ താല്പര്യത്തിന്
എതിരായി ബലമായി നടത്തിയെന്ന് കാണിച്ചു ഹെബിയസ്കൊര്‍പാസ് ഹരജിയുമായി
എത്തിയ പിതാവ് കോടതിചെലവും നഷ്ടപരിഹാരവുമായി അഞ്ചുലക്ഷം രൂപ നല്‍കണമെന്ന്
ഹൈക്കോടതി.

22 ഡിസംബർ 2009

മതപ്രബോധകരായി സ്ത്രീകള്‍

മൊറോക്കോയിലെ  വഖ്‌ഫ് മന്ത്രാലയം മതപ്രബോധകരായി സ്ത്രീകളെ നിയമിക്കാന്‍ തീരുമാനിച്ചത്
പൊതുവേ സ്വാഗതം ചെയ്യപ്പെടുകയാണ്. മുസ്ലിം ലോകത്ത് ഇത്തരമൊരു നീക്കം ആദ്യമാണ്.
ഇസ്ലാമിസ്റ്റ് ആഭിമുഖ്യമുള്ള പണ്‍ധിതന്മാരെ തഴയാന്‍ വേണ്ടിയാണതെന്ന് വിമര്‍ശനമുണ്ട്.

05 ഡിസംബർ 2009

രേഖപ്പെടുത്തപ്പെടാത്ത നഷ്ടങ്ങള്‍

മനാമ: കേരത്തിലെ നവോത്ഥാന പ്രസ്ഥാനത്തിനു സമാനമായി മലയാളിയുടെ

ഗള്‍ഫ്ജീവിതമുണ്ടാക്കിയ സാമ്പത്തിക നവോത്ഥാനത്തിന്റെ ആഘാതങ്ങളെ                                       കുറിച്ച് ഗൌരവകരമായ പഠനമുണ്ടാകണമെന്നു പ്രമുഖ എഴുത്തുകാരനും
മാധ്യമപ്രവര്‍ത്തകനുമായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് അഭിപ്രായപ്പെട്ടു.

17 നവംബർ 2009

മതസംവാദങ്ങള്‍ അന്വര്‍ഥമാവുന്നത്

മതങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വം മുമ്പെന്നത്തേക്കാളുമേറെ ആവശ്യമായിക്കൊണ്ടിരിക്കുന്ന
സമയമാണിത്. മുതലാളിത്തം കൂട് തുറന്നുവിട്ട ലാഭേച്ഛയെന്ന ആശയം സമൂഹത്തെ ഭ്രാന്തമായി
ആവേശിക്കുകയും ആര്‍ത്തി-മാല്‍സര്യങ്ങളുടെ കെടും സ്ഥലികളായി മനുഷ്യമനസ്സുകള്‍ മാറുകയും
ചെയ്ത നടപ്പുകാലത്ത് മതങ്ങള്‍ക്ക് തീര്‍ച്ചയായും ചില കൂട്ടുത്തരവാദിത്വങ്ങളുണ്ട്‌.

16 നവംബർ 2009

ഒരു ഭവനം, ഒരു വിളംബരം, ഒരു ഒത്തു കൂടലും

" ഹജ്ജിന് വരുവാന്‍ നീ ജനങ്ങള്‍ക്കിടയില്‍ പൊതുവിളംബരം നടത്തുക!
 ആളുകള്‍ കാല്‍നടയായും മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്തും ദൂരദിക്കുകളില്‍ നിന്ന് പോലും
 നിന്റെയടുത്തു വന്നെത്തും. " (അല്‍ഹജ്ജ്‌:27 ) 

10 നവംബർ 2009

പാപങ്ങള്‍: പൈശാചികവും മാനുഷികവും

നന്മയുടെയും ഔന്നത്യതിന്റെയും വഴിയിലേക്കുള്ള പ്രഥമ കാല്‍വെയ്പ് എന്തായിരിക്കണം? 
നിസ്സംശയം പറയാം, അല്ലാഹുവിനെ വേണ്ടവിധത്തില്‍ മനസ്സിലാക്കുക തന്നെ.
എന്നാല്‍ അത്രയുംകൊണ്ട് മതിയോ? ഒരിക്കലും പോരാ. അറിഞ്ഞതിനനുസരിച്ചുള്ള
കര്‍മവും കൂടി അനിവാര്യമാണ്. ഖുര്‍ആന്‍ തന്നെ ഇക്കാര്യം ചേര്‍ത്തും പേര്‍ത്തും
പറയുന്നുണ്ട്. വിശ്വാസത്തോടൊപ്പം കേള്‍വിയും അനുസരണവും വേണ്ടാതുന്ടെന്നു അത്
വ്യക്തമാക്കുന്നു:

18 സെപ്റ്റംബർ 2009

പെരുന്നാള്‍ സന്തോഷങ്ങള്‍!


ആത്മചൈതന്യത്തിന്റെയും ഭോഗ- ശീല നിയന്ത്രണത്തിന്റെയും
രാപ്പകലുകളിലൂടെ നിറസാന്നിധ്യമായി
വാനഭുവനങ്ങളെ ധന്യമാക്കിയ പുണ്യമാസം
വിടവാങ്ങുകയായി,
വിശ്വാസികള്‍ക്കു ദിവ്യകാരുണ്യവും പാപമോചനവും നരകവിമുക്തിയും
വരദാനമായി നല്‍കിക്കൊണ്ട്.
വ്രത- പ്രാര്‍ഥനാ നൈരന്തര്യങ്ങളുടെ നീണ്ട ഒരു മാസത്തിന്റെ
വിജയകരമായ ശുഭസമാപ്തി.
ഒട്ടിക്കിടന്ന വയറുകളിലും കലങ്ങിത്തുടിച്ച കണ്ണുകളിലും
തുടിപ്പും തിളക്കവും.
വിശ്വാസികള്‍ ആഹ്ലാദത്തിമര്‍പ്പിലാണ്....
ഏല്ലാവര്‍ക്കും മനംനിറഞ്ഞ പെരുന്നാള്‍ സന്തോഷങ്ങള്‍!