24 ഫെബ്രുവരി 2014

നബി(സ)യുടെ ജന്‍മസ്ഥലമെന്ന് കരുതപ്പെടുന്ന സ്ഥലത്തെ കെട്ടിടങ്ങള്‍ സൗദി സര്‍ക്കാര്‍ പൊളിച്ചുനീക്കുന്നു

മക്കയില്‍ പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ ജന്‍മസ്ഥലമെന്ന് കരുതപ്പെടുന്ന സ്ഥലത്തെ കെട്ടിടങ്ങളും മറ്റും പൊളിച്ചു നീക്കാന്‍ സൗദി ഭരണകൂടം തീരുമാനിക്കുന്നു. മസ്ജിദുല്‍ ഹറാം വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്. പ്രവാചകന്‍ മുഹമ്മദ് നബിയുടേതെന്ന് കരുതപ്പെടുന്ന അവസാനത്തെ സ്മാരകമാണ് സൗദി സര്‍ക്കാര്‍ ഇപ്പോള്‍ പൊളിച്ചൊഴിവാക്കാനുദ്ദേശിക്കുന്നത്.

മൗനം ഭജിച്ചോളൂ; പക്ഷേ കഴുകിക്കളയാനാവില്ല, ഈ പാപക്കറ

ഈജിപ്തിലെ നിലവിലെ പ്രക്ഷുബ്ധ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കിടയില്‍ പുറത്തുവരുന്ന മനുഷ്യ പീഡനങ്ങള്‍ വാര്‍ത്താമാധ്യമങ്ങള്‍ക്ക്  സാധാരണ സംഭവമായി മാറിയിരിക്കുന്നുവെന്നത് തീര്‍ത്തും അല്‍ഭുതകരമായ കാര്യമാണ്. വായനക്കാരില്‍ പ്രത്യേകിച്ചെന്തെങ്കിലും മാനസിക സ്വാധീനം സൃഷ്ടിക്കാനോ, മനുഷ്യാവകാശ സംഘടനകള്‍ക്ക് ഗൗരവത്തിലിടപെടേണ്ട കാര്യമായി പോലും അവിടത്തെ പീഡനങ്ങള്‍ പരിഗണിക്കപ്പെടുന്നേയില്ല.

23 ഫെബ്രുവരി 2014

വെപ്പും തീനും സാംസ്‌കാരിക പ്രതിരോധവുമാണ്


sadya
ഇന്ത്യക്കാരെ ചായ കുടിക്കാന്‍ പഠിപ്പിച്ചത് ബ്രിട്ടീഷുകാരാണ്. ആസാമിലെ ചായത്തോട്ടങ്ങളില്‍ ഉല്‍പ്പാദിപ്പിച്ച ചായപ്പൊടിയുപയോഗിച്ച് ചായയുണ്ടാക്കി അവര്‍ നാട്ടിലുടനീളം ചായമേളകള്‍ നടത്തി ആളുകളെ ചായകുടി ശീലിപ്പിച്ചു എന്നാണ് കഥ.അത്‌കൊണ്ട് ഭക്ഷണത്തിന് പിന്നില്‍ അധിനിവേശ രാഷ്ട്രീയവുമുണ്ടെന്നെഴുതുന്നു എപി കുഞ്ഞാമു പാഠഭേദത്തില്‍(ഫെബ്രുവരി).

20 ഫെബ്രുവരി 2014

'സംഗമം': ചൂഷണമുക്ത കാല്‍വെപ്പുകളോടെ ഒരു സാമ്പത്തിക സഹകരണ സ്ഥാപനം

ഒരു സമൂഹത്തിന്റെ സന്തുലിതമായ വളര്‍ച്ചയിലും പുരോഗതിയിലും മുഖ്യപങ്കുവഹിക്കുന്നവയാണ് അവരുടെ സാമ്പത്തികക്രമങ്ങളും ഇടപാടുകളും. അതുപക്ഷേ,  എല്ലാവിധ ചൂഷണമനോഭാവങ്ങളില്‍നിന്നും മുക്തമായിരുന്നെങ്കിലേ ലക്ഷ്യം കൈവരിക്കാനാകൂ.

19 ഫെബ്രുവരി 2014

ഇസ് ലാമിക് ടൂറിസത്തില്‍ മലേഷ്യ മുന്‍പന്തിയില്‍

ഇസ് ലാമിക് ടൂറിസ രാജ്യങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ മലേഷ്യയെന്ന് സര്‍വേ റിപോര്‍ട്ട്. അറബ് മിഡില്‍ ഈസ്റ്റ് മുസ് ലിം രാജ്യങ്ങള്‍ക്കിടയില്‍ നടത്തിയ പഠന റിപോര്‍ട്ട് ഫെബ്രുവരി 18 നാണ് പ്രസിദ്ധീകരിച്ചത്.
 മലേഷ്യയിലെ ഇസ് ലാമിക് ടൂറിസം സെന്റര്‍ മുസ് ലിം യാത്രക്കാരെ ആകര്‍ഷിക്കാന്‍ ബോധവല്‍ക്കരണം നടത്തുന്നതായി,

ആത്മീയ ചൂഷണങ്ങള്‍ മറ നീക്കുമ്പോള്‍


holyee
ആത്മീയതയുടെ മറവില്‍ അമൃതാനന്ദമയി മഠത്തില്‍ നടക്കുന്ന ചൂഷണങ്ങളും തട്ടിപ്പുകളും ലോക തലത്തില്‍ തന്നെ വലിയ വാര്‍ത്തയും ചര്‍ച്ചയും ആയി മാറിയിട്ടും മലയാളത്തിലെ മുത്തശ്ശി പത്രങ്ങള്‍ അത് അറിഞ്ഞതായി പോലും നടിക്കുന്നില്ല.

18 ഫെബ്രുവരി 2014

ഈ നിശബ്ദ നിലവിളികള്‍ക്ക് അന്ത്യമുണ്ടോ?


kuttik
'കാമുകനൊപ്പം താമസിച്ച മാതാവ് രണ്ട് കുട്ടികളെ കഴുത്ത് മുറുക്കി കൊന്നു'. ഇത് ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാര്‍ത്തകളിലൊന്നാണ്. കൊല്ലപ്പെട്ടവരുടെ കുട്ടികളുടെ പേര് ദിഹൂഷ്, ഷിഫാ പര്‍വിന്‍. മാതാവിന്റെ പേര് സീനത്ത്. കാമുകന്‍ ഭര്‍ത്താവിന്റെ ബന്ധുവായ മുനീര്‍!