ന്യൂഡല്‍ഹി: ലഭിക്കാവുന്ന പരമാവധി
ശിക്ഷയുടെ പകുതികാലം ജയിലുകളില്‍ കഴിഞ്ഞ മുഴുവന്‍ വിചാരണത്തടവുകാരെയും
രണ്ടുമാസത്തിനകം ജാമ്യത്തില്‍ വിട്ടയക്കണമെന്ന് സുപ്രീംകോടതി. ചീഫ്
ജസ്റ്റിസ് ആര്‍.എം. ലോധയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് സുപ്രധാനമായ
നിര്‍ദേശം നല്‍കിയത്.