ആത്മചൈതന്യത്തിന്റെയും ഭോഗ- ശീല നിയന്ത്രണത്തിന്റെയും
രാപ്പകലുകളിലൂടെ നിറസാന്നിധ്യമായി
വാനഭുവനങ്ങളെ ധന്യമാക്കിയ പുണ്യമാസം
വിടവാങ്ങുകയായി,
വിശ്വാസികള്‍ക്കു ദിവ്യകാരുണ്യവും പാപമോചനവും നരകവിമുക്തിയും
വരദാനമായി നല്‍കിക്കൊണ്ട്.
വ്രത- പ്രാര്‍ഥനാ നൈരന്തര്യങ്ങളുടെ നീണ്ട ഒരു മാസത്തിന്റെ
വിജയകരമായ ശുഭസമാപ്തി.
ഒട്ടിക്കിടന്ന വയറുകളിലും കലങ്ങിത്തുടിച്ച കണ്ണുകളിലും
തുടിപ്പും തിളക്കവും.
വിശ്വാസികള്‍ ആഹ്ലാദത്തിമര്‍പ്പിലാണ്....
ഏല്ലാവര്‍ക്കും മനംനിറഞ്ഞ പെരുന്നാള്‍ സന്തോഷങ്ങള്‍!
18 സെപ്റ്റംബർ 2009
15 സെപ്റ്റംബർ 2009
പെരുകുന്ന പന്നിജന്യ രോഗങ്ങള്‍
യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചു ലോകരെ ഭീതിയിലാഴ്ത്തിയ പന്നിപ്പനിയെക്കുറിച്ചു മര്‍മപ്രധാനമായ ചര്‍ച്ച ഇനിയും നടന്നിട്ടില്ല. പ്രതിരോധമാര്‍ഗങ്ങലെപ്പറ്റി വാചാലാവുന്നവര്‍ സൌകര്യപൂര്‍വ്വം ഇക്കാര്യം താമസ്കരിക്കുകയാണ്. തന്റെ മുന്നിലെത്തിയ രോഗത്തെ നിര്‍ണയിക്കാനാവാതെ വന്നപ്പോള്‍ ദ്വേഷ്യം പിടിച്ച ഏതോ ഒരു ഡോക്ടറുടെ വായില്‍നിന്നു പുറത്തു വന്ന അസഭ്യവാക്കാണ് 'പന്നി'പ്പനി, അല്ലാതെ പന്നിയുമായി അതിന് പ്രത്യേക ബന്ധമൊന്നുമില്ല എന്ന നിലക്കാണ് ചര്‍ച്ചകള്‍ കൊഴുക്കുന്നത്.
14 സെപ്റ്റംബർ 2009
"വിശപ്പിന്റെ മധുരം"
ഒഴിഞ്ഞ ഉദരത്തില്‍ കാണാനാവാത്ത
മധുരമുണ്ട്.
നാം പാട്ടുപെട്ടികളത്രേ,
കാറ്റു നിറഞ്ഞടഞ്ഞ പെട്ടിയില്‍നിന്നു
പാട്ടു വരുന്നതെങ്ങനെ.
തലച്ചോറും ആമാശയവും വിശപ്പിനാലെ
രിയുമ്പോള്‍
ആ തീജ്വാലയില്‍നിന്നുയരന്നു
പുതിയ ഗീതികള്‍.
അപ്പോള്‍ മൂടല്‍മഞ്ഞകലുന്നു
മുന്നില്‍ തെളിയുന്ന പടികള്‍ കയറിക്കയ
റിപ്പോകാന്‍
പുതിയൊരാവേശം നിന്നിലുണരുന്നു.
അതിനാല്‍ ഒഴിഞ്ഞവനാകുക
എന്നിട്ടൊരു പാട്ടുപെട്ടിപോലെ കരയുക
ഒഴിഞ്ഞവനാകുക
എന്നിട്ട് വിതുമ്പുന്ന പേനകൊണ്ട് രഹസ്യ
ങ്ങളെഴുതുക.
അന്നപാനങ്ങള്‍ കൊണ്ടു നിറയുമ്പോള്‍
ആത്മാവിന്റെ സോപാനങ്ങളില്‍
ഭീകരസത്വങ്ങള്‍ ഇരിപ്പുറപ്പിക്കുന്നു.
നോംബെടുക്കുമ്പോള്‍
വേണ്ടപ്പെട്ട ചങ്ങാതിമാരെപ്പോലെ
സുസ്വഭാവങ്ങള്‍ നിന്നരികിലെത്തുന്നു.
(റൂമി)
മധുരമുണ്ട്.
നാം പാട്ടുപെട്ടികളത്രേ,
കാറ്റു നിറഞ്ഞടഞ്ഞ പെട്ടിയില്‍നിന്നു
പാട്ടു വരുന്നതെങ്ങനെ.
തലച്ചോറും ആമാശയവും വിശപ്പിനാലെ
രിയുമ്പോള്‍
ആ തീജ്വാലയില്‍നിന്നുയരന്നു
പുതിയ ഗീതികള്‍.
അപ്പോള്‍ മൂടല്‍മഞ്ഞകലുന്നു
മുന്നില്‍ തെളിയുന്ന പടികള്‍ കയറിക്കയ
റിപ്പോകാന്‍
പുതിയൊരാവേശം നിന്നിലുണരുന്നു.
അതിനാല്‍ ഒഴിഞ്ഞവനാകുക
എന്നിട്ടൊരു പാട്ടുപെട്ടിപോലെ കരയുക
ഒഴിഞ്ഞവനാകുക
എന്നിട്ട് വിതുമ്പുന്ന പേനകൊണ്ട് രഹസ്യ
ങ്ങളെഴുതുക.
അന്നപാനങ്ങള്‍ കൊണ്ടു നിറയുമ്പോള്‍
ആത്മാവിന്റെ സോപാനങ്ങളില്‍
ഭീകരസത്വങ്ങള്‍ ഇരിപ്പുറപ്പിക്കുന്നു.
നോംബെടുക്കുമ്പോള്‍
വേണ്ടപ്പെട്ട ചങ്ങാതിമാരെപ്പോലെ
സുസ്വഭാവങ്ങള്‍ നിന്നരികിലെത്തുന്നു.
(റൂമി)
05 സെപ്റ്റംബർ 2009
സേവനം അവസാനിക്കുന്നില്ല
ഭാവിയെക്കുറിച്ച ആകുലതകള്‍
പ്രവാസികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു.
മാന്ദ്യം കാരണം മടങ്ങേണ്ടി വരുമോ?
ചോദ്യങ്ങള്‍ക്കപ്പുറം ഉത്തരങ്ങള്‍
അനിവാര്യമായ അവസ്ഥയിലാണ്
പ്രവാസിസമൂ ഹമൊന്നട ന്കം.
സാമ്പത്തിക പ്രതിസന്ധി
ഓര്‍മപ്പെടുത്തലാണ്, എല്ലാവരോടും.
മാന്ദ്യം ഇതാദ്യമല്ലെന്നത് പോലെ,
അവസാനമാവാനും വഴിയില്ല.
ആയിരത്തിതൊള്ളായിരത്തി നാല്പതഞ്ചിനു ശേഷം പതിനൊന്നു
ആഗോള മാന്ദ്യങ്ങളുണ്ടായി.
ബര്‍മ, സിലോണ്‍, മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങി
തലമുറകളുടെ പ്രവാസജീവിതയാത്ര
ഗല്ഫിലുമെതി നില്ക്കുന്നു.
മുറിഞ്ഞു പോകുന്ന ചെറുയാത്രകളുടെ
ആകെത്തുകയത്രെ ജീവിതം.
ജീവിതത്തില്‍നിന്നു
പ്രവാസികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു.
മാന്ദ്യം കാരണം മടങ്ങേണ്ടി വരുമോ?
ചോദ്യങ്ങള്‍ക്കപ്പുറം ഉത്തരങ്ങള്‍
അനിവാര്യമായ അവസ്ഥയിലാണ്
പ്രവാസിസമൂ ഹമൊന്നട ന്കം.
സാമ്പത്തിക പ്രതിസന്ധി
ഓര്‍മപ്പെടുത്തലാണ്, എല്ലാവരോടും.
മാന്ദ്യം ഇതാദ്യമല്ലെന്നത് പോലെ,
അവസാനമാവാനും വഴിയില്ല.
ആയിരത്തിതൊള്ളായിരത്തി നാല്പതഞ്ചിനു ശേഷം പതിനൊന്നു
ആഗോള മാന്ദ്യങ്ങളുണ്ടായി.
ബര്‍മ, സിലോണ്‍, മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങി
തലമുറകളുടെ പ്രവാസജീവിതയാത്ര
ഗല്ഫിലുമെതി നില്ക്കുന്നു.
മുറിഞ്ഞു പോകുന്ന ചെറുയാത്രകളുടെ
ആകെത്തുകയത്രെ ജീവിതം.
ജീവിതത്തില്‍നിന്നു
01 സെപ്റ്റംബർ 2009
വിധിയും കൊതിയും
കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെയാണ് നമ്മുടെ മനസ്സ്. നില്‍ക്കാതെ പാഞ്ഞുകൊണ്ടിരിക്കും. അറ്റമില്ലാത്ത ആശകളാണ് മനസ്സിനെ ഇങ്ങനെ പായാന്‍ പ്രേരിപ്പിക്കുന്നത്. ആശിച്ചതൊന്നു കിട്ടുമ്പോള്‍ മറ്റൊന്ന് ആശിക്കും. അത് കിട്ടിയാല്‍ പിന്നെ വേറൊന്നായിരിക്കും. ആശക്ക് ഇങ്ങനെ അതിരില്ലാതിരിക്കുമ്പോള്‍ അത് ദുരാശയകുന്നു. ദുരാശയുടെ ഫലം നിരാശ തന്നെ.
ഒരു കളിക്കോപ്പ് കൊണ്ടു ഒരു മണിക്കൂര്‍ കളിക്കുമ്പോള്‍ അതിനോടുള്ള കമ്പം തീരുന്നു. പിന്നെ ഹരം കിട്ടണമെങ്കില്‍ വേറൊന്ന് കിട്ടണം. പുതിയ വസ്ത്രം ഒന്നു രണ്ടു പ്രാവശ്യം അലക്കിയാല്‍ പിന്നെ ആശ നിറവേറ്റുന്നില്ല, ആവശ്യം നിറവേരുമെന്കിലും. പത്രാസുള്ള ഒരു വീട് വേണമെന്നാശിച്ചു. വളരെ പണിപ്പെട്ടു നിര്‍മ്മിച്ച് കഴിയുമ്പോള്‍ അതിലും വലിയ പത്രാസുള്ളവ വേറെ ഉയരുന്നു. പിന്നെ ഏറ്റം വലിയതിനു പൂതി.
കാല്‍നടക്കാരന് സൈക്കിളിനു ആശ. സൈക്കിളുള്ളവന് കാറിനാശ. കാറുള്ളവന് വിമാനത്തിനാശ. യാതൊരതിരുമില്ലാതെ ആശകള്‍ ഇങ്ങനെ നീളും. ഈ ആശകളൊക്കെ നിറവേട്ടുവാന്‍ ആളുകള്‍ തെറ്റിലേക്ക് നീങ്ങും. തെറ്റുകളുടെ പിന്നാലെ പോകുന്നവര്‍ക്ക് ഒരിക്കലും പണം മതിയാവില്ല. കണക്കില്ലാതെ നേര്‍വഴിക്കു പണം കിട്ടുകയുമില്ല. അപ്പോള്‍ കളവ്, വഞ്ചന, കൊല, കൈക്കൂലി, അഴിമതി തുടങ്ങിയ നീച്ചകൃത്യങ്ങളെ ശരണം പ്രാപിക്കുന്നു. അങ്ങനെ നാടാകെ വഷളാകുന്നു. ജീവനും സ്വത്തിനും അഭിമാനത്തിനും
വിലയില്ലാതാകുന്നു. എന്ത് ചെയ്താലും നിരാശ ബാക്കിയാവുകയും ചെയ്യും.
ഈ അപകടത്തില്‍നിന്നു രക്ഷപ്പെടാന്‍ ഒരേ ഒരു വഴിയേ ഉള്ളൂ. ആവശ്യങ്ങള്‍ക്ക് ഒരതിരു വെയ്ക്കുക.
ആ ആവശ്യങ്ങള്‍ക്ക് വേണ്ടി പരിശ്രമിക്കുകയും വേണം. അത് നേടിക്കഴിഞ്ഞാല്‍ സന്തുഷ്ടനായിരിക്കണം.
കുറെയൊക്കെ വിരസത സഹിക്കാന്‍ ചെറുപ്പത്തിലെ ശീലിക്കെണ്ടതാണ്. കൊതിച്ചതൊക്കെ കിട്ടുന്നതല്ല .
വിധിച്ചതെ കിട്ടൂ. ഈ വിശ്വാസം മനസ്സില്‍ ഉറച്ചിരിക്കട്ടെ.
( കുട്ടികളോട്/ഇ.വി. അബ്ദു )
ഒരു കളിക്കോപ്പ് കൊണ്ടു ഒരു മണിക്കൂര്‍ കളിക്കുമ്പോള്‍ അതിനോടുള്ള കമ്പം തീരുന്നു. പിന്നെ ഹരം കിട്ടണമെങ്കില്‍ വേറൊന്ന് കിട്ടണം. പുതിയ വസ്ത്രം ഒന്നു രണ്ടു പ്രാവശ്യം അലക്കിയാല്‍ പിന്നെ ആശ നിറവേറ്റുന്നില്ല, ആവശ്യം നിറവേരുമെന്കിലും. പത്രാസുള്ള ഒരു വീട് വേണമെന്നാശിച്ചു. വളരെ പണിപ്പെട്ടു നിര്‍മ്മിച്ച് കഴിയുമ്പോള്‍ അതിലും വലിയ പത്രാസുള്ളവ വേറെ ഉയരുന്നു. പിന്നെ ഏറ്റം വലിയതിനു പൂതി.
കാല്‍നടക്കാരന് സൈക്കിളിനു ആശ. സൈക്കിളുള്ളവന് കാറിനാശ. കാറുള്ളവന് വിമാനത്തിനാശ. യാതൊരതിരുമില്ലാതെ ആശകള്‍ ഇങ്ങനെ നീളും. ഈ ആശകളൊക്കെ നിറവേട്ടുവാന്‍ ആളുകള്‍ തെറ്റിലേക്ക് നീങ്ങും. തെറ്റുകളുടെ പിന്നാലെ പോകുന്നവര്‍ക്ക് ഒരിക്കലും പണം മതിയാവില്ല. കണക്കില്ലാതെ നേര്‍വഴിക്കു പണം കിട്ടുകയുമില്ല. അപ്പോള്‍ കളവ്, വഞ്ചന, കൊല, കൈക്കൂലി, അഴിമതി തുടങ്ങിയ നീച്ചകൃത്യങ്ങളെ ശരണം പ്രാപിക്കുന്നു. അങ്ങനെ നാടാകെ വഷളാകുന്നു. ജീവനും സ്വത്തിനും അഭിമാനത്തിനും
വിലയില്ലാതാകുന്നു. എന്ത് ചെയ്താലും നിരാശ ബാക്കിയാവുകയും ചെയ്യും.
ഈ അപകടത്തില്‍നിന്നു രക്ഷപ്പെടാന്‍ ഒരേ ഒരു വഴിയേ ഉള്ളൂ. ആവശ്യങ്ങള്‍ക്ക് ഒരതിരു വെയ്ക്കുക.
ആ ആവശ്യങ്ങള്‍ക്ക് വേണ്ടി പരിശ്രമിക്കുകയും വേണം. അത് നേടിക്കഴിഞ്ഞാല്‍ സന്തുഷ്ടനായിരിക്കണം.
കുറെയൊക്കെ വിരസത സഹിക്കാന്‍ ചെറുപ്പത്തിലെ ശീലിക്കെണ്ടതാണ്. കൊതിച്ചതൊക്കെ കിട്ടുന്നതല്ല .
വിധിച്ചതെ കിട്ടൂ. ഈ വിശ്വാസം മനസ്സില്‍ ഉറച്ചിരിക്കട്ടെ.
( കുട്ടികളോട്/ഇ.വി. അബ്ദു )
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)